ബലാത്സംഗ കേസിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് കടുത്ത പ്രതികരണം ഉന്നയിച്ചു. രാഹുലിന്റെ അധ്യായം പാര്‍ട്ടിയില്‍ പൂര്‍ണമായും അവസാനിച്ചതാണെന്നും, ധാര്‍മികതയുണ്ടെങ്കില്‍ അദ്ദേഹം എം.എല്‍.എ. സ്ഥാനത്തില്‍നിന്ന് രാജിവെക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. പൊതുസ്ഥലത്ത് പാലിക്കേണ്ട മാന്യത സംരക്ഷിക്കാന്‍ രാഹുലിന് കഴിഞ്ഞില്ലെന്നും, അദ്ദേഹത്തിന്റെ പ്രവൃത്തിക്ക് ധാര്‍മികതയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇനി രാഹുലിന് വേണ്ടി പാര്‍ട്ടിയില്‍ ആരും വാദിക്കരുതെന്നും മുരളീധരന് മാധ്യമങ്ങളോട് വ്യക്തമാക്കി.’If he has any morals, Rahul should resign’: K. Muraleedharan
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിൽ കേസില്‍ കോടതിയും കെ.പി.സി.സി.യും സ്വീകരിച്ച നടപടികളെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരന് പറഞ്ഞു. ഈ ഇടപെടലുകള്‍ സമൂഹത്തിന് ആശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ തിരുത്തല്‍’ പാര്‍ട്ടിക്ക് ഇനി ആവശ്യമില്ലെന്നും, അദ്ദേഹത്തെ പാര്‍ട്ടി പൂര്‍ണമായും തള്ളിപ്പറഞ്ഞതാണെന്നും മുരളീധരന് വ്യക്തമാക്കി. സൈബര്‍ ആക്രമണങ്ങള്‍ തനിക്കു ഭീഷണിയല്ലെന്നും, “കൂലിത്തല്ലുകാരെ പേടിക്കേണ്ട കാര്യമില്ല” എന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികതയുണ്ടെങ്കില്‍ രാഹുല്‍ ഉടന്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
