ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡിന്റെ മുൻ തിരുവാഭരണം കമ്മീഷണർ കെ. എസ്. ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 4 മണി വരെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ ആയിരിക്കും.Sabarimala gold theft case accused KS Baiju remanded in custody
ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് എസ്.ഐ.ടി കസ്റ്റഡി ആവശ്യപ്പെട്ടത്. 2019 ജൂലൈ 19-ന് സ്വർണ്ണ പാളികൾ അഴിച്ചുനോക്കിയ ദിവസം മേൽനോട്ട ചുമതലയുള്ള ബൈജു സ്ഥലത്ത് ഹാജരാകാതിരുന്നത് ഗുരുതര വീഴ്ചയായി അന്വേഷണ സംഘം വിലയിരുത്തി. സ്വർണ്ണപാളികളുടെ തൂക്കം ഉൾപ്പെടെയുള്ള രേഖകൾ കൃത്യമായി തയ്യാറാക്കേണ്ടത് ബൈജുവിന്റെ ഉത്തരവാദിത്തമായിരുന്നുവെങ്കിലും, അദ്ദേഹം സംഭവം നടന്ന ദിവസം ഹാജരാകാതിരുന്നതിൽ ദുരൂഹതയുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
കട്ടിള പാളിയിലെ സ്വർണ്ണ കവർച്ച കേസിൽ ബൈജുവിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
