ന്യൂഡൽഹി: ഹരിയാനയിലെ യമുനാനഗറിൽ നടന്ന കനത്ത മഴയുടെയും ഓട കവിഞ്ഞൊഴുകിയതിന്റെയും പേരിൽ, ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര നിർമാണ സ്ഥാപനമായ സരസ്വതി പഞ്ചസാര മില്ലിൽ വലിയ തോതിലുള്ള വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടു.Heavy rains in Haryana: Sugar mill flooded, loss of crores
ഇതിന്റെ ഭാഗമായി, ഏകദേശം 50 മുതൽ 60 കോടി രൂപ വരെയുള്ള പഞ്ചസാര നാശമായതായി അധികൃതർ അറിയിച്ചു. മൊത്തം 2,20,000 ക്വിന്റൽ പഞ്ചസാരയാണ് വെയർഹൗസുകളിൽ സൂക്ഷിച്ചിരുന്നതെന്നും, അതിൽ 40 ശതമാനം വരെ നാശം സംഭവിച്ചെന്നാണ് പ്രാഥമിക കണക്കുകൾ.
വെയർഹൗസിന് പിന്നിലായാണ് മുനിസിപ്പൽ കോർപ്പറേഷൻ ഡ്രെയിനേജ് ചാനൽ കടന്നുപോകുന്നത്. എന്നാല്‍, കയ്യേറ്റം മൂലം ഈ ഡ്രെയിനേജ് വഴിയിൽ തടസ്സം സംഭവിച്ചതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണം. ഇതു സംബന്ധിച്ച് സരസ്വതി മില്ലിന്റെ ജനറൽ മാനേജർ രാജീവ് മിശ്ര വിശദീകരിച്ചു.“അർദ്ധരാത്രിയോടെ സുരക്ഷാ ജീവനക്കാർ വെള്ളം മില്ലിലേക്ക് കയറുന്നതായി അറിയിക്കുകയായിരുന്നു. തിരിച്ചറിയപ്പെട്ട സമയത്തേയ്ക്ക് തന്നെ വലിയ തോതിൽ നഷ്ടം സംഭവിച്ചിരുന്നു. മുഴുവൻ വെയർഹൗസ് പരിശോധിച്ച ശേഷം മാത്രമേ കൃത്യമായ നഷ്ടം കണക്കാക്കാനാകൂ,”
ഫാക്ടറിയുടെ ചരിത്രത്തിൽ ഇതുപോലൊരു സംഭവമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ, വാട്ടർ ലോജ്ഡ് സജ്ജീകരണങ്ങൾ നീക്കം ചെയ്യുന്നതിനായി ക്രെയിനുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്.
സരസ്വതി പഞ്ചസാര മില്ലിന് വലിയ സാമ്പത്തിക നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിലും, പ്രാദേശിക വിപണികളെ ഇത് കാര്യമായി ബാധിക്കാൻ സാധ്യതയില്ലെന്ന് മിശ്ര അഭിപ്രായപ്പെട്ടു
