തിരുവനന്തപുരം: പതിനാറുകാരനായ മകനെ ഭീകരസംഘടനയായ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കുട്ടിയുടെ മാതാവ് പോലീസ് കർശന നിരീക്ഷണത്തിലാണ്. രണ്ട് ആഴ്ച മുമ്പ് യുകെയിൽ നിന്ന് കേരളത്തിലെത്തിയതോടെയാണ് യുവതിയെ നിരീക്ഷണ വിധേയമാക്കിയത്. യുവതി നെടുമങ്ങാട് സ്വദേശിയാണെന്ന് പോലീസ് അറിയിച്ചു.Case of 16-year-old being forced to join ISIS: Mother under police surveillance
സംഭവവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് എൻഐഎയും അന്വേഷണം ആരംഭിച്ചു. തന്റെ ആദ്യ വിവാഹത്തിൽ നിന്നുള്ള മകനോടൊപ്പം വിദേശത്തായിരുന്നു യുവതിയുടെ താമസം. അവിടെ ഐഎസിന്റെ പ്രചാരണ വീഡിയോകൾ മകനോട് കാണിക്കുകയും ഭീകരസംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ, കുട്ടിക്ക് ഐഎസിൽ ചേരാനുള്ള താൽപ്പര്യം ഇല്ലാതിരുന്നതുകൊണ്ട് അമ്മയും മകനും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന. കേസിലുടനീളം യുവതിയുടെ ആൺസുഹൃത്തിന്റെ സഹോദരനും പോലീസ് നിരീക്ഷണത്തിലാണ്. കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിയായ ഇയാളെ നേരത്തെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
