തെൽ അവിവ്: ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെ മാത്രം 92 പേരാണ് കൊല്ലപ്പെട്ടത്. അഭയാർത്ഥി ക്യാമ്പിലെ വാട്ടർ ടാങ്കറിന് സമീപം വെള്ളം നിറയ്ക്കാൻ ക്യൂ നിൽക്കുകയായിരുന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേലി ഡ്രോൺ മിസൈൽ പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ആറ് കുട്ടികൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. പത്ത് പേരെ ചികിത്സയ്ക്ക് മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു.Israel attacks Gaza again; 92 killed
ഡ്രോൺ ആക്രമണത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അൽ-ഔദ ആശുപത്രിയിലേക്കാണ് മാറ്റിയത്. ആക്രമണത്തിൽ പെട്ടവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്ന 16 പേർ പരിക്കേറ്റ് ചികിത്സയിലാണ്. തുടർച്ചയായ വ്യോമാക്രമണങ്ങൾക്കിടയിൽ അൽ അഹ്ലി അറബ് ആശുപത്രിയിലെ ജനറൽ സർജൻ ഡോ. അഹ്മദ് ഖൻദീലും കൊല്ലപ്പെട്ടു.
അടുത്ത 24 മണിക്കൂറിനുള്ളിൽ മാത്രം ഗാസയിൽ 150 വ്യോമാക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ സേന സ്ഥിരീകരിച്ചു. മധ്യ ഗസ്സ, ഗാസ സിറ്റി എന്നിവിടങ്ങളിൽ താമസിക്കുന്നവരുടെ വീടുകൾ ലക്ഷ്യമിട്ട ആക്രമണങ്ങളിലും 19 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. ആവശ്യം വേണ്ടി വരിനിൽക്കുന്നവർക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവായി കൊണ്ടിരിക്കുന്നതായി യുഎൻ മനുഷ്യാവകാശ ഓഫീസ് ആരോപിച്ചു. ഇതിനകം ഇത്തരം ആക്രമണങ്ങളിൽ 789 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
ദോഹ ചർച്ച വഴിമുട്ടിയെങ്കിലും ഗാസയിൽ വെടിനിർത്തൽ വൈകില്ലെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് അറിയിച്ചു.വെടിനിർത്തൽ വൈകില്ലെന്ന് അമേരിക്കൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. മധ്യസ്ഥ രാജ്യങ്ങളുമായി ചർച്ച തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഹമാസ് വെടിനിർത്തലിന് സന്നദ്ധമാകുന്നതിന് മുമ്പ് വ്യക്തമായ ഉറപ്പ് വേണമെന്നും ആഗ്രഹിച്ചു.
ഇതിനിടെ,കരാറിൽ ഒപ്പുവെച്ചാൽ മന്ത്രിസഭയിൽ നിന്ന് രാജി വെക്കുമെന്ന് ഇരു മന്ത്രിമാരും നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ മന്ത്രിമാരുടെ പിന്തുണ പിൻവലിക്കാൻ സാധ്യതയില്ലെന്ന പ്രതീക്ഷയിലാണ് നെതന്യാഹു.
തെൽ അവീവിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് മുമ്പിൽ ആയിരക്കണക്കിന് ആളുകൾ വെടിനിർത്തൽ ആവശ്യപ്പെട്ട് റാലി നടത്തി. ഹമാസും ഇസ്ലാമിക് ജിഹാദും ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന കരാറിന് മാത്രമേ അംഗീകരിക്കൂ എന്നും വ്യക്തമാക്കി.
