
ബെംഗളൂരു: ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തിന്റെ അതുല്യതാരമായി കണക്കാക്കപ്പെടുന്ന നടി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളൂരിലെ മല്ലേശ്വരത്തുള്ള വീട്ടിലായിരുന്നു അന്ത്യം.Actress Saroja Devi passes away
കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ നാലു ഭാഷകളിലായി 200-ലധികം സിനിമകളിൽ സാന്നിധ്യം രേഖപ്പെടുത്തിയ സരോജ ദേവി “അഭിനയ സരസ്വതി”, “കന്നഡത്തിലെ പൈങ്കിളി” തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്നു. 1955-ൽ 17-ാം വയസ്സിൽ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം. 1958-ൽ എം.ജി. രാമചന്ദ്രനൊപ്പം അഭിനയിച്ച നാടോടിമന്നൻ ചിത്രം അവർക്ക് താരപദവി നേടി നൽകി.
ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മിന്നിച്ച ഒൺസ്ക്രീൻ ജോഡികളിൽ ഒന്നായിരുന്നു എം.ജിആർ – സരോജ ദേവി കൂട്ടുകെട്ട്. തായ് സൊല്ലൈ തത്താതെ, തായായി കഥ തനയൻ,കുടുംബ തലൈവൻ, ധർമ്മം തലൈകക്കും, നീതി പിൻ പാസം എന്നിങ്ങനെയുള്ള 26 ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചു. സൂര്യ അഭിനയിച്ച ആദവൻ എന്ന ചിത്രത്തിലും അവർ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
1960-കളിൽ സരോജ ദേവി ധരിച്ച സാരികളും ആഭരണങ്ങളും ഹെയർസ്റ്റൈലുകളും വലിയ ഫാഷൻ ട്രെൻഡുകൾക്ക് തുടക്കം കുറിച്ചു. 1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ കലൈമാമണി അവാർഡ്, ബാംഗ്ലൂർ സർവകലാശാല നൽകിയ ഓണററി ഡോക്ടറേറ്റ് എന്നിവയും അവർക്ക് ലഭിച്ചിട്ടുണ്ട്.