
വാഹനത്തിൽ നിന്ന് നിരവധി മദ്യക്കുപ്പികളും ബിയർ ബോട്ടിലുകളും കണ്ടെത്തിയിട്ടുണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പേരേറ്റില്‍ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.
അപകട ശേഷം ഇറങ്ങി ഓടി രക്ഷപ്പെട്ട റിക്കവറി വാഹന ഡ്രൈവർ ടോണിക്കായി കല്ലമ്പലം പൊലീസ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.വാഹനത്തിൽ നിന്ന് നിരവധി മദ്യക്കുപ്പികളും ബിയർ ബോട്ടിലുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിത വേഗതയിലെത്തി അപകടമുണ്ടാക്കിയത്. ഇരുചക്ര വാഹനത്തിലും ഒരു കാറിലും ഇടിച്ച ശേഷം ഉത്സവം കഴിഞ്ഞ് റോഡിലൂടെ നടന്നു വന്ന ആളുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.തുടർന്ന് സമീപത്തെ മതിൽ ഇടിച്ചു തകർത്താണ് വാഹനം നിന്നത്.