നവ്യ അഖിലേഷ്
1965 സെപ്റ്റംബർ 19 ന് ഒഹായോയിലെ യൂക്ലിഡിലാണ് സുനിത ലിൻ വില്യംസ് ജനിച്ചത്. ഗുജറാത്തി വംശജനായ ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യനായ അവരുടെ പിതാവ് ഡോ. ദീപക് പാണ്ഡ്യയും സ്ലോവാക് വംശജയായ അമ്മ ബോണി പാണ്ഡ്യയും അവർക്ക് സമ്പന്നമായ ഒരു ബഹുസ്വര വിദ്യാഭ്യാസം നൽകി.1983 ൽ മസാച്യുസെറ്റ്സിലെ നീധാം ഹൈസ്കൂളിൽ നിന്ന് വില്യംസ് ബിരുദം നേടി. തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ അക്കാദമിയിൽ നിന്ന് ഫിസിക്കൽ സയൻസിൽ സയൻസ് ബിരുദം നേടി, 1987 ൽ ബിരുദം നേടി. വ്യോമയാനത്തോടുള്ള അവരുടെ അഭിനിവേശം അവരെ യുഎസ് നാവികസേനയിൽ ചേരാൻ പ്രേരിപ്പിച്ചു, അവിടെ അവർ ഒരു പൈലറ്റായി. 1995 ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടി.

അമേരിക്കൻ പൗരത്വമുള്ള സുനിത, പിതാവിലൂടെയും മാതാവിലൂടെയും യഥാക്രമം ഇന്ത്യൻ-സ്ലൊവേനിയൻ വംശപാരമ്പര്യം പിന്തുടരുന്നു. മൈക്കേൽ ജെ. വില്യംസ് എന്ന പോലീസ് ഓഫീസറെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ആദ്യത്തേത് കല്പന ചൗള ആയിരുന്നു. സ്ലോവേനിയൻ വംശജ എന്ന നിലയിലും ഇവർക്ക് രണ്ടാം സ്ഥാനമാണുള്ളത്. എന്നാൽ മറ്റു പല കാര്യങ്ങളിലും ഇവർക്ക് ഒന്നാംസ്ഥാനമാണുള്ളത് .
സൈന്യസേവനം
1987ൽ സുനിത വില്യംസ് യുനൈറ്റഡ് സ്റ്റേറ്റ്സ് നേവിയിൽ അവരുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആറു മാസത്തെ നേവൽ സിസ്റ്റം കമാൻഡ് പദവിക്കു ശേഷം ബേസിക് ഡൈവിങ് ഓഫീസറായി. 1989ൽ നേവൽ അവിയേറ്ററായി. തുടർന്ന് പരിശീലനത്തിനായി ഹെലികോപ്റ്റർ കോംബാറ്റ് സപ്പോർട്ട് സ്ക്വാഡ്രൻ 3ൽ റിപ്പോർട്ട് ചെയ്തു. പരിശീലനത്തിനു ശേഷം ഹെലികോപ്റ്റർ കോംബാറ്റ് സപ്പോർട്ട് സ്ക്വാർഡ്രൻ 8ൽ ചേരുകയും ഓപ്പറേഷൻ ഡിസേർട്ട് ഷീൽഡ്, ഓപ്പറേഷൻ പ്രൊവൈഡ് കംഫർട്ട് എന്നിവയിൽ പങ്കാളിയാവുകയും ചെയ്തു. 1992ൽ H-46ന്റെ ഓഫീസർ ഇൻ ചാർജ്ജ് പദവി സ്വീകരിക്കുകയും ഫ്ലോറിഡയിലെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 1993 ജനുവരിയിൽ U.S.ടെസ്റ്റ് പൈലറ്റ് സ്ക്കൂളിൽ അഡ്മിഷൻ ലഭിച്ചു. 1993 ഡിസംബറിൽ കോഴ്സ് പൂർത്തിയാക്കി. റോട്ടറി വിങ് എയർക്രാഫ്റ്റ് ടെസ്റ്റ് ഡയരക്ടറേറ്റിൽ പ്രൊജക്റ്റ് ഓഫീസറാവുകയും ചെയ്തു. 1995 ഡിസംബറിൽ നേവൽ ടെസ്റ്റ് പൈലറ്റ് സ്ക്കൂളിൽ അവർ തിരിച്ചെത്തി. പക്ഷെ ഇത്തവണ വിദ്യാർത്ഥിയായിട്ടായിരുന്നില്ല; റോട്ടറി വിങ് ഡിപ്പാർട്ടുമെന്റിലെ ഇൻസ്ട്രക്റ്റർ, സ്ക്കൂൾ സേഫ്റ്റി ഓഫീസർ എന്നീ നിലകളിലായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ് നേവിയിലെ യുദ്ധക്കപ്പലായ USS Saipanലെ എയർക്രാഫ്റ്റ് ഹാൻഡ്ലറും അസിസ്റ്റന്റ് എയർ ബോസും ആയി. ഈ കാലത്താണ് അവരെ ബഹിരാകാശപദ്ധയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
നാസയിലേക്ക്

1998 ജൂൺ മാസത്തിൽ സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആഗസ്റ്റ് മാസത്തിൽ പരിശീലനം തുടങ്ങുകയും ചെയ്തു. അമേരിക്കയിലും റഷ്യയിലുമായി നിരവധി പരിശീലങ്ങളിൽ അവർ ഏർപ്പെട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടു. ബഹിരകാശത്ത് ഏറ്റവും കൂടുതൽ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതി കരസ്ഥമാക്കി. 2002ൽ നീമോ 2 ദൗത്യത്തിൽ അംഗമായി. സമുദ്രാടിത്തട്ടിലെ ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു നീമോ 2. 2008ൽ നാസയുടെ ഡപ്യൂട്ടി ചീഫ് ഓഫ് ആസ്ട്രോനോട്ടിക്സ് ഓഫീസിലേക്ക് സുനിതയുടെ പ്രവർത്തനമണ്ഡലം മാറി.
ബഹിരാകാശയാത്രകൾ

2006 ഡിസംബർ 9ന് ഡിസ്കവറി ബഹിരാകാശ പേടകത്തിൽ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്രക്ക് തുടക്കമിട്ടു. STS-116 എന്ന് പേരു നല്‍കിയിരുന്ന ഈ സംഘം പതിനാലാമത് പര്യവേക്ഷണസംഘത്തിൽ ചേർന്നു. പിന്നീട് ഈ സംഘത്തിലെ റഷ്യൻ അംഗങ്ങൾ മാറി പുതിയവർ വന്നതോടെ പതിനഞ്ചാം പര്യവേക്ഷണസംഘമായപ്പോൾ സുനിത അതിലും അംഗമായി. 2007 ജനുവരി 31ന് അവർ ആദ്യമായി ബഹിരാകാശത്തു നടന്നു.
2007 ഏപ്രിൽ 16ന് അന്താരാഷ്ട്ര ബഹിരകാശനിലയത്തിലെ ട്രെഡ് മില്ലിൽ ഓടിക്കൊണ്ട് അവർ 2007 ബോസ്റ്റൺ മാരത്തോണിൽ പങ്കെടുത്തു. നാലു മണിക്കൂറും 24 മിനിറ്റുമാണ് അവർ അവിടെ ഓടിത്തീർത്തത്. അങ്ങനെ അദ്യമായി ബഹിരാകാശത്തു കൂടെ ഭൂമിയെ വലംവെച്ചുകൊണ്ട് മരത്തോൺ മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ വ്യക്തിയായി സുനിത.
STS 117 ദൗത്യത്തിലും പങ്കാളിയായ സുനിത വില്യം ഈ ദൗത്യസംഘത്തോടൊപ്പം 2007 ജൂൺ 22നാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. അങ്ങനെ 195 ദിവസം ബഹിരാകാശത്തു താമസിച്ചുകൊണ്ട് ഇവർ പുതിയ ഒരു റെക്കാർഡ് കൂടി സൃഷ്ടിച്ചു. 215 ദിവസം ബഹിരാകാശത്തു കഴിച്ചു കൂട്ടിയ മിഷേൽ ലോപസ് അലേഗ്രിയ മാത്രമേ ഇപ്പോൾ സുനിത വില്യംസിനെക്കാൾ മുന്നിലുള്ളു. വനിതകളിൽ ഇവർ തന്നെയാണ് ഒന്നാമത്.
മുപ്പത്തിരണ്ടാമത് പര്യവേക്ഷകസംഘത്തിന്റെ ഭാഗമായി സുനിതവില്യംസ് 2012 ജൂലൈ 14ന് റഷ്യൻ ബഹിരാകാശ പേടകമായ Soyuz TMA-05M എന്ന ബഹിരാകാശ പേടകത്തിൽ യാത്ര തിരിച്ചു. മുപ്പത്തിമൂന്നാമത് പര്യവേക്ഷകസംഘത്തിന്റെ കമാന്റർ പദവിയും അവർക്കായിരിക്കും.
2007ലെ ഇന്ത്യാസന്ദർശനം
2007ൽ സുനിതവില്യംസ് ഇന്ത്യയിലെത്തി സബർമതി ആശ്രമവും ഗുജറാത്തിൽ അവരുടെ പിതാവിന്റെ ജന്മഗ്രാമമായ ഝുലാസൻ എന്നിവിടങ്ങൾ സന്ദർശിച്ചു. ഈ സന്ദർശനവേളയിൽ വേൾഡ് ഗുജറാത്തി സൊസൈറ്റി അവർക്ക് സർദാർ വല്ലഭായി പട്ടേൽ വിശ്വപ്രതിഭാ അവാർഡ് നല്കുകയുണ്ടായി. 2007 ഒക്ടോബർ 4ന് അമേരിക്കൻ എംബസി സ്ക്കൂളിൽ പ്രഭാഷണം നടത്തുകയും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇന്ത്യന്‍ വംശജയായ നാസ സഞ്ചാരി സുനിത വില്യംസും ബുച്ച് വില്‍മോറും 10 ദിവസത്തെ ദൗത്യത്തിനായി 2024 ജൂണിലാണ് ഭൂമിയില്‍ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. എന്നാല്‍ പേടകത്തിന്റെ സാങ്കേതിക തകരാര്‍ മൂലം തിരകെയുള്ള യാത്ര മുടങ്ങി ബഹിരാകാശത്ത് കുടുങ്ങിയിരിക്കുകയായിരുന്നു ഇരുവരും. ഇക്കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ ഇരുവരും ബഹിരാകാശത്ത് ചെലവഴിച്ചത് എങ്ങിനെയെന്നുള്ളത് ആകാംക്ഷ ഉണ്ടാക്കുന്ന കാര്യമാണ്. സുനിതാ വില്യംസ് എങ്ങനെയൊക്കെയാണെന്ന് സമയം ചെലവഴിച്ചതെന്ന് നോക്കിയാലോ?
ബഹിരാകാശ നടത്തം

ഈ കാലയളവില്‍ 62 മണിക്കൂറും 9 മിനിറ്റും ബഹിരാകാശ നടത്തത്തിനായി സുനിത വില്യംസ് ചെവഴിച്ചു. ഇത് എക്സ്ട്രാ വെഹിക്കുലാര്‍ ആക്റ്റിവിറ്റീസ് (ഇ വിഎ) എന്നും അറിയപ്പെടുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം ചെയ്ത വനിതാ ബഹിരാകാശ യാത്രികയായി സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് അറ്റകുറ്റപണിക്കായി അഞ്ച് മണിക്കൂറും 26 മിനിറ്റും ചെലവിട്ടതോടെയാണ് ഈ നേട്ടം സ്വന്തമാക്കാനായത്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിട്സൻ സ്ഥാപിച്ച റെക്കോഡാണ് സുനിത മറികടന്നത്. മൂന്നു ദൗത്യങ്ങളിലായി 62 മണിക്കൂറും 9 മിനിറ്റുമാണ് സുനിത ബഹിരാകാശത്ത് നടന്നത്. പെഗ്ഗി വിട്സന്റെ റെക്കോഡ് 60 മണിക്കൂറും 21 മിനിറ്റുമാണ്.
ഗവേഷണം
വില്യംസും സഹ ബഹിരാകാശ യാത്രികരും 900 മണിക്കൂറിലധികം സമയം ചെലവഴിച്ചത് ഗവേഷണം നടത്തുന്നതിനും പരീക്ഷണങ്ങള്‍ക്കുമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) താമസിക്കുമ്പോള്‍ 150തിലധികം ശാസത്രീയ പരീക്ഷണങ്ങളും നടത്തി.
അറ്റകുറ്റപ്പണികള്‍
പഴയ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുക. മാലിന്യങ്ങള്‍ ഭൂമിയിലേക്ക് തിരികെ അയയ്ക്കുക എന്നിവയുള്‍പ്പെടെ ഐഎസ്എസിലെ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും ചെയ്യാനായും സുനിത വില്യംസ് സമയം മാറ്റി വെച്ചിരുന്നു.
വാട്ടര്‍ റിക്കവറി
പായ്ക്ക്ഡ് ബെഡ് റിയാക്ടര്‍ പരീക്ഷണം. വാട്ടര്‍ റിക്കവറി സീരിസ് ഉള്‍പ്പെടെയുള്ള വാട്ടര്‍ റിക്കവറി സംവിധാനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
പൂന്തോട്ട പരിപാലനം
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് സുനിത വില്യംസ് പൂന്തോട്ടപരിപാലനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലും പങ്കെടുത്തിരുന്നു.
മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങള്‍
മൈക്രോബിയല്‍ സെല്‍ വളര്‍ച്ച, സെല്‍ ഘടന മെറ്റബോളിക് പ്രവര്‍ത്തനം എന്നിവയില്‍ മൈക്രോഗ്രാവിറ്റിയുടെ എഫക്റ്റ് മനസിലാക്കാനുള്ള പഠനങ്ങളും സുനിത വില്യംസ് നടത്തിയിരുന്നു. ബഹിരാകാശത്ത് ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സൂഷ്മാണുക്കളുടെ വളര്‍ച്ച മനസിലാക്കാനായിരുന്നു ഇത്.
ആരോഗ്യ സംരക്ഷണം
ബഹിരാകാശത്ത് ആയിരിക്കുമ്പോള്‍ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സുനിത വില്യംസ് ശ്രമിച്ചിരുന്നു. ഇതിന് കൃത്യമായ വ്യായാമ ഷെഡ്യൂളുകളും അവർ ഈ സമയങ്ങളില്‍ പിന്തുടര്ന്നിരുന്നു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പതുമാസമായി കുടുങ്ങിക്കിടക്കുന്ന സുനതി വില്യംസും ബുച്ച് വിൽമോറും മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 16ന് ഭൂമിയിലേക്ക് ഇവരുടെ മടക്കയാത്ര തുടങ്ങാനാണ് നാസയുടെ തീരുമാനം. ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ അഞ്ചിന് കെന്നഡി സ്പേയ്സ് സെന്ററിൽ നിന്ന് ഫാൽക്കണ്‍ 9 റോക്കറ്റാണ് ഇവരുടെ പേടകവുമായി കുതിക്കുക. ദൗത്യത്തിന്റെ തത്സമയ വെബ്കാസ്റ്റ് വിക്ഷേപണത്തിന് ഏകദേശം ഒരു മണിക്കൂര്‍ 20 മിനിറ്റ് മുമ്പ് ആരംഭിക്കും. സ്പെയ്സ് എക്സ് വെബ്സൈറ്റിലും സ്പെയ്സ് എക്സ് സമൂഹമാധ്യമ അക്കൗണ്ടിലും എക്സ് ടിവി ആപ്പിലും തത്സമയം കാണാം.
ബഹിരാകാശത്ത് ഗണ്യമായ സമയം ചെലവഴിച്ചതിന് ശേഷം ഒരു ശരീരം എങ്ങനെ മാറുന്നു?

ഗുരുത്വാകർഷണബലം മൂലം, നമ്മുടെ കൈകാലുകളുടെയും പേശികളുടെയും അസ്ഥികളുടെയും പിണ്ഡം ബഹിരാകാശത്ത് പെട്ടെന്ന് കുറയാൻ തുടങ്ങുന്നു. ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് നമ്മുടെ പുറം, കഴുത്ത്, കാളക്കുട്ടികൾ, ക്വാഡ്രിസെപ്സ് എന്നിവിടങ്ങളിലെ നമ്മുടെ സ്ഥാനം നിലനിർത്താൻ സഹായിക്കുന്ന പേശികളെയാണ് – മൈക്രോഗ്രാവിറ്റിയിൽ അവയ്ക്ക് ഇനി അത്രയും കഠിനാധ്വാനം ചെയ്യേണ്ടതില്ല, ക്ഷയിക്കാൻ തുടങ്ങുന്നു. ബഹിരാകാശത്ത് വെറും രണ്ടാഴ്ച കഴിഞ്ഞാൽ പേശികളുടെ പിണ്ഡം 20% വരെ കുറയുകയും മൂന്ന് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള ദൗത്യങ്ങളിൽ ഇത് 30% വരെ കുറയുകയും ചെയ്യുമെന്ന് റിപോർട്ടുകൾ പറയുന്നു .ബഹിരാകാശയാത്രികർക്ക് ബഹിരാകാശത്ത് വെച്ച് എല്ലാ മാസവും 1-2% അസ്ഥികളുടെ പിണ്ഡം നഷ്ടപ്പെടാം, ആറ് മാസത്തിനുള്ളിൽ 10% വരെ നഷ്ടപ്പെടാം. ഇത് ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും സുഖപ്പെടാൻ വളരെയധികം സമയമെടുക്കുകയും ചെയ്യും. ഭൂമിയിൽ, പുരുഷന്മാരുടെയും സ്ത്രീകളുടെയും അസ്ഥികളുടെ പിണ്ഡം എല്ലാ വർഷവും 0.5%-1% എന്ന നിരക്കിൽ നഷ്ടപ്പെടുന്നു.
ഭൂമിയിൽ തിരിച്ചെത്തിയ ശേഷം ഒരു ബഹിരാകാശയാത്രികന്റെ അസ്ഥികളുടെ പിണ്ഡം സാധാരണ നിലയിലാകാൻ നാല് വർഷം വരെ എടുത്തേക്കാമെന്ന് റിപ്പോർട്ട് പറയുന്നു.ബഹിരാകാശയാത്രികർ 2.5 മണിക്കൂർ വ്യായാമവും തീവ്രമായ പരിശീലനവും നടത്തുകയും അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അസ്ഥികളുടെ നഷ്ടം തടയാൻ ഇത് പര്യാപ്തമല്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബഹിരാകാശത്ത്, ഗുരുത്വാകർഷണബലം ഇല്ലാത്തതിനാൽ തലയിൽ രക്തം സാധാരണയേക്കാൾ കൂടുതൽ അടിഞ്ഞുകൂടാം. ഇത് കാഴ്ചയിൽ മൂർച്ച കുറയുന്നതിനും കണ്ണിലെ ഘടനാപരമായ മാറ്റങ്ങൾക്കും കാരണമാകും. ബഹിരാകാശത്ത് രണ്ടാഴ്ച മാത്രം ചെലവഴിച്ചതിന് ശേഷം മനുഷ്യശരീരത്തിൽ ഈ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങും. ഗാലക്സി കോസ്മിക് രശ്മികളുമായും ഊർജ്ജസ്വലമായ സൗരകണങ്ങളുമായും സമ്പർക്കം പുലർത്തുന്നത് മറ്റ് നേത്ര പ്രശ്നങ്ങൾക്കും കാരണമാകും.
ബഹിരാകാശയാത്രികരുടെ ബഹിരാകാശ യാത്രകളിലെ മറ്റൊരു പ്രധാന കണ്ടെത്തൽ അവരുടെ ഡിഎൻഎയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കാണിക്കുന്നു. ജീനുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ടെലോമിയറുകൾ ബഹിരാകാശ യാത്രയ്ക്കിടെ മാറുന്നതായി തോന്നുന്നു. പ്രായം കൂടുന്തോറും ടെലോമിയറുകളുടെ നീളം കുറയുന്നു.2024 ജൂണിൽ നടത്തിയ ഒരു പുതിയ പഠനം, പുരുഷ-സ്ത്രീ ബഹിരാകാശയാത്രികരുടെ രോഗപ്രതിരോധ സംവിധാനങ്ങൾ ബഹിരാകാശ യാത്രയോട് പ്രതികരിക്കുന്ന രീതി തമ്മിലുള്ള ചില സാധ്യതയുള്ള വ്യത്യാസങ്ങൾ എടുത്തുകാണിച്ചു. 2021 ലെ ശരത്കാലത്ത് ഭ്രമണപഥത്തിൽ മൂന്ന് ദിവസത്തിൽ താഴെ സമയം ചെലവഴിച്ച SpaceX Inspiration 4 ദൗത്യത്തിലെ ജീവനക്കാരിൽ നിന്ന് ലഭിച്ച സാമ്പിളുകളിൽ നിന്നുള്ള ജീൻ എക്സ്പ്രഷൻ ഡാറ്റ ഉപയോഗിച്ച്, രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട 18 പ്രോട്ടീനുകളിലെ മാറ്റങ്ങൾ, വാർദ്ധക്യം, പേശികളുടെ വളർച്ച എന്നിവ തിരിച്ചറിഞ്ഞു.
വില്യംസിൽ എന്തൊക്കെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടു?
വില്യംസ് തന്റെ രൂപത്തിലുള്ള മാറ്റങ്ങൾ ശരീരഭാരം കുറയുന്നതു കൊണ്ടല്ല, മറിച്ച് ‘ഫ്ലൂയിഡ് ഷിഫ്റ്റ്’ എന്ന പ്രതിഭാസം മൂലമാണെന്ന് പരാമർശിച്ചു. ഗുരുത്വാകർഷണത്തിന്റെ അഭാവം മൂലം ശരീര ദ്രാവകങ്ങൾ മുഖത്തേക്കും മുകൾ ശരീരത്തിലേക്കും മുകളിലേക്ക് നീങ്ങുമ്പോൾ, ഒരു ബഹിരാകാശയാത്രികന്റെ മുഖം കൂടുതൽ വീർത്തതായി കാണപ്പെടുകയും അവരുടെ കൈകാലുകൾ ദുർബലവും മെലിഞ്ഞതുമായി കാണപ്പെടുകയും ചെയ്യുന്നു.
സുനിത വില്യംസിന്റെ നേട്ടങ്ങൾ റെക്കോർഡുകൾക്കും അംഗീകാരങ്ങൾക്കും അപ്പുറമാണ്. അവരുടെ ജീവിതകഥ യുവാക്കളെ, പ്രത്യേകിച്ച് പെൺകുട്ടികളെ, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നിവയിൽ കരിയർ പിന്തുടരാൻ പ്രചോദിപ്പിക്കുന്നു.
