രാജ്യതലസ്ഥാനത്തിലെ ഗുരുതര വായു മലിനീകരണം സ്കൂൾ വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ, നവംബർ മുതൽ ജനുവരി വരെ നടക്കുന്ന ശൈത്യകാല മാസങ്ങളിൽ കുട്ടികളെ ഔട്ട്ഡോർ കായിക പ്രവർത്തനങ്ങളിൽ നിന്നും വിലക്കണമെന്ന് ഡൽഹി ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു.High Court orders postponement of school sports competitions in the national capital
അത്യന്തം മലിനീകരണമുള്ള ഈ കാലയളവിൽ ഔട്ട്ഡോർ ഇവന്റുകൾ ഒഴിവാക്കുന്നതിനായി വാർഷിക കായിക കലണ്ടർ പുതുക്കി തയ്യാറാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ചാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ സർക്കാർ ഏജൻസികൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നില്ലെന്ന് കോടതി വിമർശിക്കുകയും, നവംബർ–ജനുവരി കാലയളവ് വളരെ അപകടകരമാണെന്ന് സർക്കാർ അംഗീകരിക്കുന്നുവെങ്കിൽ, ആ മാസങ്ങളിൽ കായിക പരിപാടികൾ നടത്താതിരിക്കാനുള്ള പദ്ധതി തയ്യാറാക്കണം എന്നും നിർദ്ദേശിച്ചു.
കൂടാതെ, ബോർഡ് പരീക്ഷകൾക്കു ശേഷമായി ഇത്തരം പരിപാടികൾ ഷെഡ്യൂൾ ചെയ്യാമെന്നും കോടതി പരാമർശിച്ചു.
