പത്തനംതിട്ട: ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയിൽ റൈസ് ബ്രാൻഡിന്റെ ഉടമയ്ക്കും ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാനുമെതിരെയും നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നടപടി സ്വീകരിച്ചത്.Biryani rice poisoning: Notice to Dulquer Salmaan and company owner
ദുൽഖർ സൽമാനെയും റൈസ് ബ്രാൻഡിന്റെ ഉടമയെയും ഡിസംബർ 3ന് കമ്മീഷൻ മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയായ പി.എൻ. ജയരാജൻ സമർപ്പിച്ച പരാതിയിലാണ് ഈ നോട്ടീസ് അയച്ചത്.
ജയറാജൻ പത്തനംതിട്ടയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന വ്യക്തിയാണ്. ഒരു വിവാഹ വിരുന്നിനായി ഈ ബ്രാൻഡിന്റെ ബിരിയാണി അരി വാങ്ങിയപ്പോൾ, പാക്കറ്റിൽ ഉത്പാദന തീയതിയോ എക്സ്പൈറി ഡേറ്റോ രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. ആ അരി ഉപയോഗിച്ച് തയ്യാറാക്കിയ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റുവെന്നും ആരോപണമുണ്ട്.Biryani rice poisoning: Notice to Dulquer Salmaan and company owner
അരി വിതരണം ചെയ്ത മലബാർ ബിരിയാണി ആൻഡ് സ്പൈസസ്, പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജർക്കെതിരെയും പരാതിയുണ്ട്. എന്നാൽ, പരസ്യത്തിലൂടെ ഉൽപ്പന്നം പ്രചരിപ്പിച്ച ദുൽഖർ സൽമാനെയാണ് മുഖ്യപ്രതിയാക്കിയിരിക്കുന്നത്. ദുൽഖറിന്റെ പരസ്യം കണ്ട് സ്വാധീനിച്ചാണ് താൻ ഈ അരി വാങ്ങിയതെന്നും, അതിനാൽ ഉൽപ്പന്ന പ്രചാരകനായതിനാൽ അദ്ദേഹത്തിനും ഉത്തരവാദിത്വമുണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
