ന്യൂഡൽഹി: ബോയിംഗ് 787 വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ (FCS) ലോക്കിംഗ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട മുൻകരുതൽ പരിശോധനകൾ എയർ ഇന്ത്യ പൂര്ത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ബോയിംഗ് 787, 737 മോഡലുകൾ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ വിമാനക്കമ്പനികളോടും ഇന്ധന സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറപ്പെടുവിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.Air India: Boeing 787 aircraft completes precautionary checks
കഴിഞ്ഞ മാസം 260 പേരുടെ ജീവനെടുത്ത എയർ ഇന്ത്യ വിമാനം തകർന്ന സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ട് ശ്രദ്ധേയമായ പശ്ചാത്തലമായിരുന്നു. ഇതിനെ തുടർന്ന് എയർ ഇന്ത്യയുടെ എഞ്ചിനീയറിംഗ് വിഭാഗം വാരാന്ത്യത്തിൽ തന്നെ പരിശോധനകൾ ആരംഭിക്കുകയും, ഫലങ്ങൾ പൈലറ്റുമാർക്ക് ആഭ്യന്തര സന്ദേശം വഴി കൈമാറുകയും ചെയ്തു.
പരിശോധനയിൽ തകരാീഹ മില്ലെന്ന് സ്ഥിരീകരിച്ച അധികൃതർ, ബോയിംഗ് നിശ്ചയിച്ച അറ്റകുറ്റപ്പണി ഷെഡ്യൂൾ പ്രകാരം എല്ലാ 787-8 വിമാനങ്ങളിലും ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ (TCM) മുമ്പുതന്നെ മാറ്റിയിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. FCS ഇതിന്റെ ഭാഗമായി വരുന്ന ഘടകമാണെന്നും അവരുചേർത്തു.
അഹമ്മദാബാദിൽ തകർന്ന വിമാനത്തിൽ രണ്ട് ഇന്ധന സ്വിച്ചുകളും ഒരേ സമയം കട്ട് ഓഫ് നിലയിലേക്ക് മാറിയതിനെ തുടർന്നാണ് ഇരുണ്ടർഭാഗ്യ സംഭവം നടന്നത്. ടേക്ക് ഓഫിന് പിന്നാലെ രണ്ടു എഞ്ചിനുകളും പ്രവർത്തനരഹിതമാകുകയായിരുന്നുവെന്ന് 15 പേജുള്ള എഎഐബി റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഈ റിപ്പോർട്ടിൽ പ്രതീക്ഷിച്ചതിലുമധികം വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) വിലയിരുത്തി. എയർ ഇന്ത്യ ഉൾപ്പെടെ 340-ലേറെ എയർലൈൻസുകളുള്ള ഗ്രൂപ്പിന്റെ ഭാഗമായ ഐഎടിഎ, അന്വേഷണം പൂർത്തിയാക്കാൻ വിമാനംപകട അന്വേഷണ സംഘങ്ങൾക്ക് ആവശ്യമായ സമയം നൽകണമെന്ന് ഡയറക്ടർ ജനറൽ വില്ലി വാൽഷ് പറഞ്ഞു.
