ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിന് സമീപം താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാറിന് അജ്ഞാതൻ തീയിട്ടു. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. പെട്രോൾ ഒഴിച്ച് കാർ കത്തിച്ചതായി കരുതപ്പെടുന്നു. വാഹനവും അതിനോട് ചേർന്ന് വീട്ടിലെ ചിലവസ്തുക്കളും പൂർണ്ണമായും കത്തിനശിച്ചു.An unknown person set fire to a car parked in the backyard.
തീപിടിത്തത്തെത്തുടർന്ന് കട്ടിൽ, മെത്ത, ദിവാൻകോട്ട് തുടങ്ങിയ വീട്ടുപകരണങ്ങൾക്കും വലിയ നാശം സംഭവിച്ചു. അഗ്നിശമനസേന ഇടപെട്ട് തീ നിയന്ത്രണത്തിൽ കൊണ്ടുവന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
തീവച്ച കാറ് രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ ഉടമസ്ഥതയിലുണ്ടായിരുന്നത്. സംഭവം നടന്ന സമയത്ത് രാജമ്മയുടെ മറ്റൊരു മകളായ ലേഖയും കുഞ്ഞുങ്ങളായ അർഷിത (4), മിഥുൻ മോഹൻ, നിഥിൻ മോഹൻ എന്നിവരും വീട്ടിലുണ്ടായിരുന്നു.
